About

അതിരുദ്ര മഹായജ്ഞം

ലോകം മുഴുവൻ ദൈവത്തിനധീനമാണ് ആ ദൈവമാകട്ടെ മന്ത്രങ്ങൾക്കധീനവും എന്ന ആപ്‌ത വാക്യം മന്ത്രങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിത്തരുന്നു

അനാദികാലം മുതൽക്കെ നാദ പ്രപഞ്ചത്തിൻ്റെ ഈ പ്രത്യേകത മനസ്സിലാക്കിയ ഋഷിവര്യന്മാർ നിരന്തര മായി നടത്തിയ ധ്യാന - മനനങ്ങളുടെ അനന്തരഫലമായാണ് ദേവമന്ത്രങ്ങൾ നമുക്ക് ലഭിച്ചത് അവയുടെ ശക്തി നമുക്ക് കണക്കാക്കാവുന്നതിലും എത്രയോ അപ്പുറത്താണെന്നേ പറയാൻ സാധിക്കുകയുള്ളൂ

ഇത്തരം വേദമന്ത്രങ്ങളിൽ അത്യുത്തമമെന്ന് വിശേഷിക്കപ്പെടുന്ന മഹാമന്ത്രമത്രെ 'ശ്രീരുദ്രം' വേദശാഖയായ കൃഷ്‌ണ യജുർവ്വേദ തൈത്തരീയ സംഹിതയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സുപ്രധാനമായ മഹാമന്ത്രമാണ് ശ്രീരുദ്രം. ഇതിൽ പതിനൊന്ന് 'അനുവാക' ങ്ങളാണുള്ളത് ആകെ ഇരുപത്തി ഏഴ് 'പഞ്ചാതി' കളും ഏകദേശം അമ്പത് പദങ്ങളടങ്ങിയ മന്ത്രരാശിയാണ് ഒരു 'പഞ്ചാതി' എന്നറിയപ്പെടുന്നത്

ദുർല്ലഭവും അതിവിശിഷ്ടവുമായ മനുഷ്യജന്മം ലഭിച്ചിട്ടും ശ്രേയസ്സുകൾ ലഭിക്കാതെ കഷ്ടതകളും ദുഃഖങ്ങളും നാം അനുഭവിക്കുന്നു ജഗന്നിയന്താവായ ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തി ദേവൻ്റെ അഭയം ലഭിക്കാനുള്ള പ്രാർത്ഥനയാണ് ശ്രീരുദ്രത്തിലെ ഒന്നാം 'അനുവാക'ത്തിലെ പ്രതിപാദ്യം രണ്ടുമുതൽ ഒമ്പ തുകൂടിയുള്ള അനുവാകങ്ങളിൽ സർവ്വവ്യാപിയായ ഭഗവാന് അർപ്പിക്കപ്പെടുന്ന ധ്യാന നമസ്ക‌ാരാദികൾ ഉൾക്കൊള്ളുന്നു പത്തും പതിനൊന്നും അനുവാകങ്ങളിൽ ജല വാത - വിഷ ദൂത മൃത ജ്വരാദികളിൽ നിന്നും നാനാവിധ ആഭിചാരങ്ങളിൽ നിന്നും അഭയം ലഭിക്കാനുള്ള പ്രാർത്ഥനകളും നമസ്‌കാരവും പ്രതിപാദിക്കപ്പെടുന്നു

സർവ്വവേദങ്ങളുടെയും അന്തഃസ്സത്തയത്രെ 'ശ്രീരുദ്രം' ഈ മഹാമന്ത്രം സർവ്വപാപനിവർത്തകയും സർവ്വാഭീഷ്ടപ്രദവും ദിവ്യജ്ഞാനഹേതുവുമാണെന്ന് ശ്രുതി സ്‌മൃതി ഇതിഹാസ പുരാണങ്ങൾ പ്രഖ്യാപി ക്കുന്നു വേദപരാമൃഷ്ടമായ 'ഹംസജ്യോതിസ്സ്' തന്നെയാണ് രുദ്രൻ ശ്രീരുദ്രം ജപിക്കുന്ന ഭക്തൻ മദ്യപാ നാദി ദു ദുർഗുണങ്ങളിൽ നിന്നും മുക്തനായിത്തീരുന്നു ഏത് ജപിച്ചാൽ അമരത്വം ലഭിക്കുമെന്ന ശിഷ്യന്മാ രുടെ ചേ ചോദ്യത്തിന് ശ്രീരുദ്രം' എന്ന് യാജ്ഞവാൽക്വൻ ഉത്തരമരുളിയതായി ജാപാലോപനിഷത്തിൽ പറ യുന്നു

ശ്രീരുദ്രാരാധനകൊണ്ട് ഭഗവാൻ ദക്തന്മാർക്ക് സർവ്വാഭീഷ്ടങ്ങളും നൽകുവാൻ കരുണാപൂർണ്ണ നായി ഭവിക്കുന്നു. തദവസരത്തിൽ ഏതെല്ലാം വസ്‌തുക്കൾ ഭഗവാനോട് പ്രാർത്ഥിക്കണമെന്ന് വേദമാതാ വുതന്നെ നമ്മോടുപദേശിക്കുന്നതാണ് ' ചമക' ത്തിലെ വിഷയം ഇതിൽ ഏറ്റവും താണനിലയിൽ നിന്ന് അത്യുത്കൃഷ്ടപദവിയിലുള്ളവർ വരെ ഏവരും ആഗ്രഹിക്കുന്ന മുന്നൂറ്റി നാൽപ്പത്തിയാറ് വസ്തുക്കളുടെ പ്രാർത്ഥന അടങ്ങിയിരിക്കുന്നു

മനുഷ്യർക്ക് ആദ്ധ്യാത്മിക ദൈവീക നവനവജനിത താപത്രയ നിവൃത്തിക്കും ജാതകവശാലും പ്രശ്നവ ശാലും സൂചിതങ്ങളായ സർവ്വദോഷ പരിഹാരത്തിനുമായി പ്രായശ്ചിത്ത കർമ്മങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠമായ 'രുദ്വൈകാദശിനി' എന്ന മഹാപ്രായശ്ചിത്തം ധർമ്മശാസ്ത്രത്താൽ വിധിക്കപ്പെട്ടിരിക്കുന്നു

പതിനൊന്ന് ഋത്വിക്കുകൾ മഹാന്യാസമന്ത്രം ജപിച്ച് രുദ്രമന്ത്രങ്ങളാൽ ഷോഡശോപഛായ പൂജ ചെയ്ത‌ത്‌ അർച്ചന പ്രദക്ഷിണ നമസ്‌കാരാദികൾ അനുഷ്‌ഠിക്കുന്ന ക്രമമാണിതിന് വിധിച്ചിട്ടുള്ളത് 'ചമകാ' നുവാകം ജപിച്ച് പ്രാർത്ഥന ചെയ്‌ത്‌ ശ്രീരുദ്രം മുഴുവനും ഒരാവർത്തിയും 'ചമകത്തിലെ' ഓരോ അനുവാകത്തേയും ചേർത്ത് ജപിച്ച് പതിനൊന്നാവർത്തി പൂർത്തിയാകുമ്പോൾ ആകെ ഒരുനൂറ്റി ഇരുപ ത്തൊന്ന് ആവർത്തി ജപം തികയുന്നു ഇതനുസരിച്ചുള്ള വിധിപ്രകാരം ഹോമവും ചമക പ്രശ‌നത്താൽ *വസോർധാര യും (പശുവിൻ നെയ്യുകൊണ്ട് ചമകമന്ത്രം പൂർണ്ണമായും ജപിച്ച് ധാരമുറിയാതെ ഹോമാഗ്നിയിൽ ഹോമിക്കുന്ന കർമ്മം) ചെയ്യുന്ന അത്യുത്തമ കർമ്മമാണ് 'രുദൈകാദശിനി'

ശ്രീരുദൈകാദശിനിയെ തന്നെ പതിനൊന്നുപ്രാവശ്യം ആവർത്തിച്ചുചെയ്യുന്നതിന് 'മഹാരുദ്രം' എന്നും മഹാരുദ്രം പതിനൊന്നുപ്രാവശ്യം ആവർത്തിക്കുന്ന യജ്ഞത്തിന് "അതിരുദ്രം" എന്നും പറയുന്നു

അങ്ങിനെയുള്ള മഹാരുദ്രയജ്ഞം 2014 മുതൽ 2024 കൂടിയുള്ള 11 വർഷങ്ങളിൽ 11 പ്രാവശ്യം അതിവിപുലമായി നാം നടത്തുകയുണ്ടായി ഇനിയുള്ളത് 12-ാം വർഷം നടത്തേണ്ട അതിരുദ്രമഹായ ജ്ഞമാണ് 2025 ഫെബ്രുവരി 15 മുതൽ 25 കൂടിയുള്ള (1200 കുംഭം 3 മുതൽ 13 കൂടി) ദിവസങ്ങളിലാണ് ഈ മഹായജ്ഞം നടത്താൻ തീരുമാനിച്ചിട്ടുള്ളത്

145 ലധികം വൈദികന്മാർ 11 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ മഹായജ്ഞത്തിൻ്റെ സുഗമമായ നടത്തിപ്പിനുവേണ്ടി 2024 മെയ് 5ന് ഞായറാഴ്‌ച അങ്ങാടിപ്പുറം തളിമഹാദേവക്ഷേത്രത്തിൽ വെച്ച് സംപൂജ്യ ചിദാനന്ദപുരി സ്വാമിജിയുടെ സാന്നിദ്ധ്യത്തിൽ ഒരു സ്വാഗതസംഘരൂപീകരണയോഗം നടത്തു കയും പ്രാഥമികമായി (പിന്നീട് വിപുലമാക്കാമെന്ന നിർദ്ദേശത്തോടെ) സംഘം രൂപീകരിക്കുകയുമുണ്ടായി

ഭീമമായ ചിലവ് പ്രതീക്ഷിക്കുന്ന ഈ മഹായജ്ഞത്തിൻ്റെ വിജയത്തി നായി എല്ലാ ഭക്തജനങ്ങളുടെയും നിർല്ലോപമായ സാന്നിദ്ധ്യ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. കാര്യപരിപാടിയുടെ ഒരു ഏകദേശരൂപവും ദ്രവ്യങ്ങളുടെയും ദക്ഷിണയുടെയും ഏകദേശരൂപവും താഴെ ചേർക്കുന്നു.

2025 ഫെബ്രുവരി 13ന് വ്യാഴാഴ്‌ച (1200 കുംഭം 1 യതി പൂജ) ശുദ്ധിക്രിയകൾ
ഫെബ്രുവരി 14ന് വെള്ളിയാഴ്‌ച (1200 കുംഭം 2 ദ്രവ്യകലശം, സമാരംഭ സഭ)
ഫെബ്രുവരി 15 മുതൽ 25 കൂടി (1200 കുംഭം 3 മുതൽ 13 കൂടി) അതിരുദ്രമഹായജ്ഞം

11 ദിവസവും സ്റ്റേജിൽ ക്ഷേത്രകലകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവയും നടത്താൻ ഉദ്ദേശിക്കുന്നു

  • നേരത്തെ സൂചിപ്പിച്ചപോലെ 11 ഗണങ്ങളായാണ് വൈദികന്മാർ ഈ ജപം നടത്തുന്നത് ഒരു ഗണം
  • 121 ആവർത്തി ജപവും അതനുസരിച്ചുള്ള വിധിപ്രകാരം ഹോമവും നടത്തുന്നു
  • അങ്ങിനെയുള്ള 11 ഗണവും 121 പ്രാവശ്യം ജപിക്കുമ്പോൾ 1331 പ്രാവശ്യം ശ്രീരുദ്രജപം നടത്തണം.

ഇത് ഓരോ ദിവസവും 11 പേർക്ക് വീതം വഴിപാടായി നടത്താവുന്നതാണ് 1 ഗണത്തിന് 30000 രൂപയും ഒരു ദിവസത്തെ 11 ഗണത്തിന്റെയും മുഴുവനായി ചെയ്യുവാൻ 3 ലക്ഷം രൂപയുമാണ്‌ സമർപ്പിക്കേണ്ടത്

കൂടാതെ അനുബന്ധമായി ചേർത്ത ദ്രവ്യങ്ങളും വഴിപാടായി സമർപ്പിക്കാവുന്നതാണ്